മിടുക്കി, മിടു മിടുക്കി

മിടുക്കി, മിടു മിടുക്കി

ജീവിതത്തില്‍ തളരാതെ പിടിച്ച് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ് യോഗിത രഘുവംശിയുടെ കഥ. ആഗ്രയില്‍ നിന്നും പാലക്കാടെത്തിയ യോഗിതയെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചിട്ട വരികള്‍
കടപ്പാട്

പാലക്കാട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണില്‍ ലോഡുമായി എത്തുന്ന ഒരു ലോറി നാട്ടുകാര്‍ക്ക് ഏറെ പ്രീയപ്പെട്ടതാണ്.കാരണം ആ കൂറ്റന്‍ മഹീന്ദ്രാ നാവിസ്റ്റര്‍ ട്രക്ക് ഓടിക്കുന്നത് ഒരു വനിതയാണ്.45 കാരിയായ യോഗിത രഘുവംശി.14 ചക്രങ്ങളുള്ള ലോറിയില്‍ ക്ലീനര്‍ പോലുമില്ലാതെ 2341കിലോമീറ്റര്‍ കടന്നാണ് ആഗ്രയില്‍ നിന്നും അവര്‍ പാലക്കാട്ടെത്തുന്നത്.

വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള്‍ മാത്രം പയറ്റിയതെളിഞ്ഞ ദുര്‍ഘടമായ നിരത്തുകളിലേക്ക് ഒരു പഴയ ട്രക്കിലേറി കോമേഴ്‌സ്/നിയമ ബിരുദധാരിണി ആയ ഈ ഉത്തര്‍ പ്രദേശുകാരി എത്തിയത് 2000ലാണ്. ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവിന്റെ മരണ ശേഷം,അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോള്‍,രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ജോലി തിരഞ്ഞെടുത്തു.അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ട്രക്കോടിച്ചു….. ഏകാകിയായി!

അദ്ധ്വാനിക്കാനുള്ള മനസും പ്രതികൂലാവസ്ഥകളെ നേരിടാനുള്ള ചങ്കൂറ്റവും ഉണ്ടങ്കില്‍ ഈ മഹാരാജ്യത്ത് ലക്ഷോപലക്ഷം യോഗിതമാര്‍ ഉണ്ടാകും. സ്ത്രീ സമത്വം ശക്തിപ്പെടും.സ്ത്രീത്വത്തെ ആദരവോടെ കാണുന്ന നല്ല തലമുറ ഇവിടെയുണ്ട് എന്നതിനുള്ള തെളിവ് കൂടിയാണ് യോഗിതക്കൊപ്പം അഭിമാനത്തോടെ സെല്‍ഫി പകര്‍ത്തുന്ന ചെറുപ്പക്കാര്‍.

COMMENTS

WORDPRESS: 0
DISQUS: 0