തേറി കുടിയിരുപ്പ് ; തമിഴന്റെ ചുവന്ന ഭൂമിക

തേറി കുടിയിരുപ്പ് ; തമിഴന്റെ ചുവന്ന ഭൂമിക

പേര് പോലെ തന്നെ അത്ഭുതമായി കിടക്കുന്ന തിരുനല്‍വേലി ജില്ലയിലെ തിരുവള്ളിയൂരിന് അടുത്തുള്ള തേറി കുടിയിരുപ്പ് ( ഗൂഗിള്‍ മാപ്പില്‍ തെറിക്കാട് എന്ന് കാണുന്ന ) ഈ സ്ഥലം തമിഴ് സിനിമകളിലൂടെ പലരും കണ്ടിരിക്കും…. എന്നാല്‍ ഈ സ്ഥലത്തെ കുറിച്ച് അധികപേര്‍ക്കും അറിയില്ലെന്ന് തോന്നുന്നു .

മരുഭൂമി എന്നാല്‍ പലരുടെയും കാഴ്ചപ്പാടില്‍ വരണ്ടു കിടക്കുന്നു ഒരു പ്രദേശം ആയിട്ടാണ് തോന്നാര്‍ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇത്തരമൊരു മരുഭൂമി ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന വിവരം എത്ര പേര്‍ക്ക് അറിയാം ? ഈ ചുവന്ന ഭൂമികയില്‍ വരള്‍ച്ച ബാധിക്കാത്ത ഒത്തിരി സസ്യലതാദികളും, പക്ഷികളും, ചെറിയ ഇനം ഉരഗങ്ങളും അദിവസിക്കുന്ന ചുവന്നു തുടുത്ത ഈ മരുഭൂമിയുടെ യഥാര്‍ത്ഥ പേര് തേറി കുടിയിരുപ്പ് എന്നാണ് .

അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെക്കുന്ന മരുഭൂമികള്‍ നിഗൂഢതകളുടെ പര്യായമെന്നോണം പല കാഴ്ചകളും ഒളിപ്പിച്ചുവെക്കുന്ന ഒരു ചെറിയ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്.
ആ ചുവന്ന ഭൂമിക തേടിയുള്ള യാത്രയിലാണ് ഞാനും റഹീമും ഇപ്പോള്‍.

ഞായറാഴ്ച ടീം യെല്ലാഗോയുടെ ആലപ്പുഴ ബോട്ടിംഗ് കഴിഞ്ഞു രാഹുലിന്റെ കൂടെ കാറില്‍ ഏറ്റുമാനൂരിലേക്ക് തിരിച്ചു. രാഹുലും ഫാമിലിയും എന്നെ ബസ്റ്റാന്റില്‍ ഡ്രോപ്പ് ചെയ്തു അവര്‍ വീട്ടിലേക്ക് തിരിച്ചു. അപ്പഴാണ് റഹീമിന്റെ വിളി വരുന്നത്. അവന് വേണ്ടി ഏറ്റുമാനൂര്‍ ബസ്റ്റാന്റില്‍ കുറെ സമയം കാത്തിരുന്നു…….അവസാനം ആളെത്തി . അങ്ങിനെ രണ്ടു പേരും കൂടി കോട്ടയം ബസ്സ് പിടിച്ചു. റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് 840 ന് ഉള്ള പാലരുവി സ്‌പ്രെസ്സിന് തെങ്കാശിയിലേക്ക് രണ്ട് ടിക്കറ്റും എടുത്തു. റെയില്‍വേക്ക് പുറത്തിറങ്ങി പെട്ടൊന്ന് ഫുഡ് കഴിച്ചു വന്നു.

അപ്പഴേക്കും പാലരുവി ഫ്‌ലാറ്റ് ഫോമില്‍ എത്തിയിരിക്കുന്നു….. ചാടിക്കേറി ഇരിക്കാന്‍ ധാരാളം സീറ്റ് ഒഴിഞ്ഞു കിടന്ന എക്‌സ്‌പ്രെസ്സില്‍ അടിപൊളിയായി ചുരുണ്ടു കൂടി .
വെളുപ്പിന് നാല് മണിയോട് കൂടി തെങ്കാശിയില്‍ ട്രെയിനിറങ്ങി… കുറച്ച് സമയവും കൂടി റെയില്‍വേയിലെ വിശ്രമത്തിനുശേഷം കാലത്തെ ഫ്രഷ്അപ്പ് എല്ലാം കഴിഞ്ഞു 7 മണിക്ക് ശേഷം തെങ്കാശിയില്‍ നിന്നും കുറ്റാലം , സുന്ദരപാണ്ട്യപുരമെല്ലാം കറങ്ങാന്‍ ഇറങ്ങി ( കുറ്റാലം,സുന്ദരപാണ്ട്യപുരമെല്ലാം വേറൊരു ഭാഗത്തില്‍ വിശദമായി എഴുതാം )

കുറ്റാലവും സുന്ദരപാണ്ഡ്യപുരം നല്‍കിയ മനോഹര കാഴ്ചകള്‍ക്ക് ശേഷം ബസ്സ് വന്നു നിന്നത് സുറുണ്ടയ് എന്ന സ്ഥലത്ത് ആയിരുന്നു. ഉച്ച ഭക്ഷണവും കഴിച്ചു സ്റ്റാന്റില്‍ ഇരിക്കെ തിരുനെല്‍വേലിയിലേക്കുള്ള ബസ്സ് വന്നു ഇനി തിരുനെല്‍വേലി പോയി അവിടുന്ന് തൃചെന്ദൂര്‍, ശേഷം ചുവന്ന ഭൂമിയിലേക്ക് .

തിരുനെല്‍വേലിയില്‍ നിന്നും തൃച്ചന്തൂര്‍ പോകുന്ന വഴി കുറുമ്പൂര്‍ എന്ന ഗ്രാമത്തില്‍ ഇറങ്ങിയാല്‍ തേറി കുടിയിരുപ്പ് പോകുന്ന ബസ്സ് കിട്ടുമെന്ന് ബസ്സിലെ കണ്ടക്ടര്‍ പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ കുറുമ്പൂര്‍ എന്ന ഗ്രാമത്തില്‍ ഇറങ്ങി സത്യത്തില്‍ ഇവിടെ ഇറങ്ങിയത് ശെരിക്കും പോസ്റ്റായി പോയി. കാരണം അപ്പോഴാണറിയുന്നത് അതുവഴിയുള്ള ബസ് സര്‍വീസ് നിര്‍ത്തിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞിരിക്കുന്നു എന്ന് .

( ചിലര്‍ സത്യം പറയും നമുക്ക് അത് സത്യമായി തോന്നാറില്ല. സംഭവ കഥ : കുറുമ്പൂരില്‍ പോസ്റ്റ് ആയി പോവുന്നതിനും മുന്‍പ്….. സുറുണ്ടയില്‍ വെച്ച് ഒരു സാധാരണകാരനായ ഒരാളുമായി ഞാന്‍ കൂടുതല്‍ സമയം സംസാരിച്ചിരുന്നു. ബസ്സ് ജീവനക്കാരുടെ കുറെ കഥകള്‍ അയാള്‍ പറഞ്ഞു തന്നു കൂട്ടത്തില്‍ അയാള്‍ പറഞ്ഞത് ഈ നിമിഷം ഞാനൊന്ന് ഓര്‍ത്തു പോവുകയാണ്….. ഒരാള്‍ വഴി ചോദിച്ചാല്‍ ബഹുഭൂരിപക്ഷം വരുന്ന ബസ്സ് ജീവനക്കാരും ശെരിയാ വണ്ണം ഒരാള്‍ക്ക് വഴി പറഞ്ഞു കൊടുക്കാറില്ലത്രേ . ശെരിക്കും ഇവിടെ ഞങ്ങള്‍ പ്ലിംഗ് ആയി പോയി ?? ! ഇതില്‍ നമ്മള്‍ മലയാളികള്‍ എത്രയോ ഭേദം ആണ് തോന്നിയിട്ടുണ്ട് ??. )

നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ട്…. ഇന്നിനി തേറി കുടിയിരുപ്പ് പോയാല്‍ അതിലും വലിയ പോസ്റ്റ് ആകും. പിന്നെ കൂടുതലൊന്നും ആലോചിച്ചു നിന്നില്ല ഇത്രെയും ദൂരം വന്നിട്ട് തൃച്ചന്തൂര്‍ കാണാതെ പോകുകയോ ??? അതും ഞങ്ങള്‍ രണ്ട് പേരും . പരസ്പരം മുഖത്തോട് മുഖം തിരിഞ്ഞിരുന്നു…. നോ !! അടുത്ത വണ്ടിക്ക് തന്നെ തൃച്ചന്തൂര്‍ വെച്ച് പിടിച്ചു. തൃച്ചന്തൂര്‍ ടൗണിലുള്ള പ്രധാന കാഴ്ചകളിലൊന്നാണ് തൃച്ചന്തൂര്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ( മുരുകന്‍ കോവില്‍ ) സന്ധ്യയോടടുത്തിരിക്കും സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ എന്തെന്നില്ലാത്ത തിരക്ക് അനുഭവപ്പെടുന്നുണ്ട്… വാദ്യോപകരണങ്ങളുടെ ശബ്ദവു മെല്ലാം കേള്‍ക്കുന്നു….. അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് തൃച്ചന്തൂര്‍ കോവിലിലെ കോവില്‍ തിരുവിഴ നടക്കുക്കയാണ്. ഇന്ന് 7 ആം ദിവസമാണ്, ഇനി ഒരു 3 ദിവസം കൂടി ബാക്കിയുണ്ട് പരിസമാപ്തി കുറിക്കാന്‍ .
ആഹാ… !! വന്നത് ഏതായാലും ബെസ്റ്റ് ടൈമില്‍ !

ആളും ആരവങ്ങളും അരങ്ങേറുന്ന ക്ഷേത്രാങ്കണത്തിലേക്ക് ഞങ്ങള്‍ നടന്നകന്നു…. പരുപാടികളെല്ലാം വീക്ഷിക്കാനായി എത്തിയിരിക്കുന്ന ജന ബാഹുല്യത്തിലേക്ക് ഞങ്ങള്‍ രണ്ടുപെരും ഊളിയിട്ടു. വേദിയില്‍ ഇന്ന് തിരുവിഴിയുടെ കലാരംഗം വേദിയാണ് അരങ് തകര്‍ക്കുന്നത്….. ഏകദേശം ഒരു മണിക്കൂറിലധികം സമയം അതെല്ലാം കണ്ടു കൊണ്ട് ക്ഷേത്രത്തിന്റെ പിന്‍വശത്തേക്ക് പതിയെ നടന്നു…. അവിടെ അപ്പോള്‍ അന്നദാനം നടക്കുന്നുണ്ടായിരുന്നു അതിലെല്ലാം പങ്കെടുത്തു ക്ഷേത്രത്തിന് പുറകുവശത്തുള്ള കടല്‍ തീരത്തേക്ക് നടന്നു. രാത്രി ഒത്തിരി സമയം കടല്‍ത്തീരത്തോട് സല്ലപിച്ചു കൊണ്ട് അവിടെയും കുറച്ചു സമയം ചിലവഴിച്ചു.

സമയം 9 മണി കഴിഞ്ഞിരിക്കുന്നു മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന oyo റൂമിലേക്ക് മാപ് വെച്ചു നടന്നു. നടന്നു നടന്നു അവിടെ എത്തിയപ്പോഴാണ് അറിയാന്‍ കഴിയുന്നത് Oyo എട്ടിന്റെ പണി തന്നത്.
ബുക്ക് ചെയ്തിരുന്ന എ സി റൂം ഇപ്പോള്‍ സീസണ്‍ ടൈം ആയതോണ്ട് എ സി റൂം ആ റേറ്റില്‍ തരാന്‍ ഓണര്‍ക്ക് വിസമ്മതമാണെന്ന്. അവസാനം ഏറെക്കുറെ റൂം എല്ലാം കണ്ടു റൂം ചെക്കിന് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ പുതിയൊരു ആചാരം കൂടി 200 രൂപ കീ അഡ്വാന്‍സ് കൊടുക്കണമെത്രെ. അതും ഓണ്‍ലൈന്‍ ബുക്കിങ്ങിന്. ഇങ്ങിനെ ആണേല്‍ റൂം ചെക്കോട്ട് ചെയ്യുമ്പോള്‍ ഓണര്‍ക്ക് നോക്ക് കൂലി കൂടി കൊടുക്കേണ്ടി വരുമല്ലോ. ഓണറുടെ സകല പിതൃക്കളെയും സ്തുതിച്ചു കൊണ്ട് ഞങ്ങള്‍ അവിടുന്ന് ഇറങ്ങി

കോപ്പ് ഇവന്റ് അടുത്ത് മാത്രമല്ലോ തൃച്ചെന്തൂരില്‍ റൂംസ് ഉള്ളത്. വേറെ ലോഡ്ജ് പിടിക്കാന്‍ വീണ്ടും നടന്നു. തൃച്ചെന്തൂരില്‍ ഒട്ടുമിക്ക ലോഡ്ജുകളും കയറി ഇറങ്ങി അവസാനം ഒരു ലോഡ്ജില്‍ റൂം കിട്ടി. റൂം നേരിട്ട് കണ്ട് goibigo വഴി അവിടെ വെച്ച് തന്നെ oyo ക്കാള്‍ ചീപ്പ് റേറ്റില്‍ അതിനേക്കാള്‍ better റൂം എടുത്തപോഴാണ് എന്റെയും റഹീമിന്റെയും കലിയടങ്ങിയത്.
ഒന്ന് ഫ്രഷായി നേരെ മയങ്ങാന്‍ കിടന്നു.

കാലത്ത് തൃചെന്ദൂര്‍ ബസ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴി ഓരോ കട്ടനും അടിച്ചു. ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ കായാമൊഴി വഴി പോകുന്ന ബസ്സില്‍ കയറി തെറി കുടിയിരിപ്പ് എന്ന സ്ഥലത്ത് ഇറങ്ങി. അത്യാവശ്യം വേണ്ട വെള്ളവും സ്‌നാക്‌സും വാങ്ങി വെച്ചു.

ഇനി ഇവിടെ നിന്നും 2 കിലോമീറ്റര്‍ അധികദൂരം നടന്നു വേണം അവിടെ എത്താന്‍. പോകുന്ന വഴിയെല്ലാം ചുവന്നു തുടുത്തിരിക്കുന്നു മണല്‍ത്തരികള്‍ കാണാന്‍ കഴിയും കാളവണ്ടിയുടെ അകമ്പടിയോടു കൂടി പതിയെ നടന്നകന്നു. പോകുന്ന വഴിയാണ് തമിഴ് സിനിമകള്‍ ചിത്രീകരിച്ചിരിക്കുന്ന സ്ഥലമാണ് ഇതെന്ന് അറിയാന്‍ കഴിഞ്ഞത്. തമിഴ് സിനിമയില്‍ വിശാല്‍ അഭിനയിച്ച താമരഭരണി’ എന്ന സിനിമയും, സൂര്യ അഭിനയിച്ച സിങ്കം’ എന്ന സിനിമയും, ജീവ അഭിനയിച്ച കോ’ സിനിമയും അത്‌പോലെ ഒത്തിരി സിനിമകളും ഈ ചുവന്ന മരുഭൂമിയില് വെച്ച് ചിത്രീകരിച്ചിട്ടുണ്ട്.

ഒരുപക്ഷെ നമ്മള്‍ സിനിമയിലൂടെയെല്ലാം കണ്ടിരിക്കുന്ന ഈ സ്ഥലത്തിന്റെ പേര് നമുക്ക് കേട്ടുകേള്‍വി പോലുമില്ലായിരിക്കാം. ഏകദേശം 200/ 300 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ സ്ഥലത്തിന് തേറി കുടിയിരുപ്പ് എന്ന പേര് വന്നിട്ടുണ്ടത്രെ. പേരിന്റെ കാര്യകാരണങ്ങള്‍ ഇവിടുത്തെ പഴമക്കാര്‍ക്ക് പോലും അറിയില്ലെന്ന് തോന്നുന്നു. എന്നിരുന്നാലും ഇവിടുത്തെ ഒരു കോവില്‍ വളരെ പ്രസിദ്ധമാണ് ശ്രീ കറുപ്പവേല്‍ അയ്യനാര്‍ കോവില്‍. ഡിസംബര്‍ ലാസ്റ്റ് അവസാനത്തോടുകൂടെ ഈ കോവില്‍ തിരുവിഴ ആരംഭിക്കും. ഒത്തിരി തീര്‍ത്ഥാടകര്‍ ദിനംപ്രതി ഇവിടെ സന്ദര്‍ശിച്ചു പോകുന്നുണ്ട്. ഇതേ റൂട്ടില്‍ ഏകദേശം അഞ്ചോളം ക്ഷേത്രങ്ങള്‍ വേറെയും കാണാന്‍ കഴിയും.

തമിഴ്‌നാട്ടിലെ തീരദേശ റൂട്ട് ആയ തൃച്ചന്തൂരിനും, തൂത്ത്കുടിക്കും അടുത്ത് തേറി കുടിയിരുപ്പ് എന്ന സ്ഥലം ഗൂഗിള്‍ മാപ്പില്‍ സെര്‍ച്ച് ചെയ്തു കഴിഞ്ഞാല്‍ തെറിക്കാട് എന്നേ കാണാന്‍ കഴിയൂ.
തൃച്ചേന്തൂരില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്തായി ,12000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ കൊച്ചു മരുഭൂമി സമുദ്രനിരപ്പില്‍ നിന്നും 15 മീറ്റര്‍ മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് . ഈ സ്ഥലം തമിഴില്‍ ഒത്തിരി സിനിമകള്‍ക്ക് ആധാരമായിട്ടുണ്ട്. ഇവിടുത്തെ പ്രത്യേകത എന്തെന്നാല്‍ ചുവന്ന മണലാണ്. ഇവിടെ 25 മീറ്റര്‍ ഉയരത്തില്‍ വരെ കാറ്റ് മണല്‍കൂനകള്‍ സൃഷ്ടിക്കാറുണ്ട്.ഇടക്കു വീശുന്ന കാറ്റിനനുസരിച്ച് ഈ കൂനകളുടെ ഉയരവും വിത്യാസപ്പെട്ടോണ്ടിരിക്കും.

ഇടയ്ക്ക് പച്ചപ്പ് കലര്‍ത്തി ചുവന്നു തുടുത്തു സുന്ദരിയായി അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്ന മരുഭൂമിയില്‍ ചുവന്ന മൃദുവായ മണ്ണാണ്. ഇല്‍മനൈറ്റ്, ഹേമറ്റൈറ്റ്, ഗാര്‍നെറ്റ് ഇവയാല്‍ സമൃദ്ധമായ മണലാണ് ഇവിടുള്ളത്.ഹേമറ്റെറ്റ് ആണ് മണ്ണിന് ഈ ചുവപ്പു നിറം നല്‍കുന്നത്.

ചെറിയ മുള്‍ച്ചെടികളും, കുറ്റിച്ചെടികളും അങ്ങിങ്ങായി തല ഉയര്‍ത്തി നില്‍ക്കുന്ന കരിമ്പനകളും
മരുഭൂമിയിലൂടെ പടര്‍ന്നു പന്തലിച്ച കശുമാവുകളും, പുളിയും, ഇതര മരങ്ങളും ഇടവിട്ട് കിടക്കുന്ന ഈ ചുവന്ന ഭൂമികയില്‍ ഒട്ടകത്തെ നമുക്ക് കാണാന്‍ കഴിയില്ല…. പകരം വിവിധങ്ങളായ പക്ഷികളും, ചിത്ര ശലഭങ്ങളും, ആടിന് പറ്റവും, മയിലുകളുമെല്ലാം വിരഹിക്കുന്ന ഇവിടുത്തെ മണ്ണില്‍ മരുഭൂമിയെ പോലെ നേര്‍ത്തതും എന്നാല്‍ ചവിട്ടിയാല്‍ താഴ്ന്നു പോകുന്ന രീതിയിലുള്ള മണല്‍ തരികളല്ല . കല്ലുകളൊന്നും ഇല്ലാത്ത നേര്‍ത്ത മണ്ണിന് ഒരടിക്ക് താഴെ ഈര്‍പ്പം തളം പിടിച്ചു കിടക്കുന്ന നേര്‍ത്ത മണ്‍ തരികളാണ് . മരുഭൂമിയാണെങ്കിലും, മെയ് സെപ്തംബര്‍ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ നല്ല മഴ ലഭിക്കുന്ന സ്ഥലമാണിത്.

മെയ് മാസത്തില്‍ ചൂട് കഠിനമായിരിക്കും. പൊതുവെ നല്ല കാറ്റ് വീശുന്നത് കൊണ്ട് ഉച്ച സമയത്ത് ചൂട് അനുഭവപ്പെടുമെങ്കിലും രാത്രിയില്‍ ചൂട് കുറവായിരിക്കും. അങ്ങിനെ വിവിധ സീസണുകളില്‍ കാറ്റും മഴയും ഇവിടുത്തെ കാഴ്ചകളുടെ അനുവഭത്തെ വിത്യാസ്ഥമാക്കി തീര്‍ക്കും. കരിമ്പനകളുടെ നാട്ടില്‍ നോക്കത്താ ദൂരത്തായ് ചുമന്നു കിടക്കുന്ന ഈ പുതുമോടി കാഴ്ചകളില്‍ വര്‍ണ്ണം വിരിയിച്ചിറക്കുമെന്നതില്‍ സംശയമില്ല !!.

Nb : വിത്യസ്തത ഇഷ്ടപ്പെടുന്നവര്‍ മാത്രം ഇതു വഴി സഞ്ചരിക്കുക… വിനോദസഞ്ചാര കേന്ദ്രങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് ഇത് മടുപ്പുളവാക്കും. കാടും മേടും കണ്ടുമടുത്തവര്‍ക്ക് ഒരു കൈ നോക്കാം. ഭക്ഷണം വെള്ളം എന്നിവ വേണമെങ്കില്‍ തേറി കുടിയിരുപ്പ്. കായാമൊഴി എന്നിവിടങ്ങളില്‍ നിന്നും വാങ്ങി സൂക്ഷിക്കാം.

ബസ് റൂട്ട്

തൃച്ചെന്ദൂരില്‍ നിന്നും മണിക്കൂര്‍ ഇടവിട്ട് കായാമൊഴിലേക്ക് ബസ് ലഭ്യമാണ്. കായമൊഴി ഇറങ്ങി തേറികാടിലേക്കും അയ്യനാര്‍ ക്ഷത്രത്തിലേക്കും..3 km നടക്കണം. കാലത്ത് 8 മണിക്ക് തൃച്ചെന്ദൂരില്‍ നിന്ന് തെറി കുടിയിരുപ്പ് വരെ നേരിട്ടുള്ള ആദ്യ ബസ്സ് സര്‍വീസ് ഉണ്ട് . ടിക്കറ്റ് 10 രൂപ

തേറി കുടിയിരുപ്പ് ഇറങ്ങി ഏകദേശം 2 km ദൂരം ഉണ്ട് അയ്യനാര്‍ ക്ഷത്രത്തിലേക്ക്.

രണ്ടു മണിക്കൂര്‍ ഇടവിട്ട് ബസ്സ് സര്‍വീസ് ഉണ്ട് . ഡയറക്റ്റ് ബസ് കാലത്ത് 8 ന്. ശേഷം ഉച്ചക്ക്.

അയ്യനാര്‍ കോവില്‍ നിന്നും തിരിച്ച് തൃച്ചെന്ദൂരിലേക്ക് 10.30 am ന്. 1.30 ന് last bus 6pm ന്.

കായാമൊഴി വന്നാല്‍ തൃച്ചെന്തൂരിലേക്ക് അടിക്കടി ബസ്സ് ഉണ്ടെന്നറിയാന്‍ കഴിഞ്ഞു.

തൃച്ചെന്തൂരില്‍ നിന്നും കായമൊഴി വഴി അയ്യനാര്‍ കോവില്‍ വരേയ്ക്കും 15 km.

തൂത്തുകുടിയില്‍നിന്നും 42 km ദൂരം ഉണ്ട് തേറി കുടിയിരുപ്പിലേക്ക്

തിരുനെല്‍വേലിയില്‍നിന്നും 50 km ദൂരം ഉണ്ട് തേറി കുടിയിരുപ്പിലേക്ക് (തേറികാട്ടിലേക്ക് )..

COMMENTS

WORDPRESS: 0
DISQUS: 0