വെല്‍ക്കം ടു മണ്‍ട്രോ  നൈസ് ടു മീറ്റ് യു

വെല്‍ക്കം ടു മണ്‍ട്രോ നൈസ് ടു മീറ്റ് യു

അഖില്‍ സുരേന്ദ്രന്‍ അഞ്ചല്‍

യാത്രികനായ ഞാന്‍ ഓരോ പ്രാവിശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വര്‍ണ്ണിക്കാന്‍ കഴിയാത്ത അനുഭവ സമ്പത്താണ് എനിക്ക് എന്റെ യാത്രകളിലൂടെ കിട്ടുന്നതും . അത് എന്റെ സ്‌നേഹമുള്ള യാത്രികരിലേക്ക് എത്തിക്കുന്നതും . എന്റെ നാട് കൊല്ലം ജില്ലയില്‍ പ്രകൃതിയുടെ ദൃശ്യ മനോഹാരിതയില്‍ നിറഞ്ഞ് തുളുമ്പി നില്‍ക്കുന്ന അഷ്ടമുടിക്കായലിനും , കല്ലടയാറിനും ഇടയിലെ വാക്കുകള്‍ക്കും വര്‍ണ്ണാനാതീതമായ ഒരു തുരത്ത് ഉണ്ട് ‘മണ്‍ട്രോ തുരത്ത് ‘ അഥവാ സായിപ്പിന്റെ മണ്‍ട്രോ ദ്വീപ്.

യാത്രികന്റെ യാത്ര മണ്‍ട്രോ ഒന്ന് മീറ്റ് അപ്പ് ചെയ്യാന്‍ പൂയപ്പള്ളി സ്വദേശി യാത്രികന്‍ അനു അച്ചന്‍കുഞ്ഞ്, ചിത്രകലാക്കാരന്‍ പ്രം ജിത്ത് ഒപ്പം. ഏകദേശം നാല് മണിയോടെ മണ്‍ട്രോ തുരത്തിലേത്തിയ യാത്രികരായ ഞങ്ങളെ വരവേറ്റത് ഇവിടുത്തെ ഇളം തണുത്ത കാറ്റായിരുന്നു. കേരളീയ ഗ്രാമങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായൊരു ദ്വീപാണ് മണ്‍ട്രോ തുരുത്ത്. മണ്‍ട്രോ തുരത്ത് ജലസമാധിയിലേക്ക് ചേര്‍ന്നതോടെ മണ്‍ട്രോ തുരത്ത് പൂര്‍ണമായും ഒരു ദ്വീപ് സമൂഹമായി മാറി എന്ന് വേണമെങ്കിലും നമ്മുക്ക് അനുമാനിക്കാം .

മണ്‍ട്രോ തുരത്തിന്റെ ഇതിഹാസ പഴമയിലേക്ക് വരു പ്രിയമുള്ള യാത്രികരെ ഒരു എത്തിനോട്ടം നടത്തിയേച്ചും വരാം. 18ാം നൂറ്റാണ്ടിന്റെ മധ്യം, ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന സമയം. അന്ന് തിരുവിതാംകൂര്‍ ദിവാനായിരുന്നു കേണല്‍ മണ്‍ട്രോ സായിപ്പ്. തന്റെ അധികാര പരിധിയിലുള്ള ഒറ്റപ്പെട്ട് കിടന്നിരുന്നൊരു തുരത്ത് മലങ്കര മിഷണറി ചര്‍ച്ച് സൊസൈറ്റിക്ക് മത പഠന കേന്ദ്രം നിര്‍മ്മിക്കാനായി വിട്ട് കൊടുത്തു.ദ്വീപിന് ദിവാന്റെ പേര് ആയിരുന്നു അന്ന് നല്‍കിയായിരുന്നത് . അങ്ങനെ പേരില്ലാതെ കിടന്നിരുന്ന ദ്വീപ് മണ്‍ട്രോ തുരുത്ത് എന്ന പേരില്‍ പിന്നീട് ഇന്ന് വരെ അറിയപ്പെടാന്‍ തുടങ്ങി ഇതാണ് ഇതിഹാസ ചരിത്രം .കായലും , ആറും, ഇടത്തോടുകളും, കയറും, കൃഷിയും നിറഞ്ഞ മണ്‍ട്രോക്കാരുടെ ജീവിതക്കാഴ്ചകളിലേക്ക് യാത്രികര്‍ക്ക് സ്വാഗതം

എട്ടു തുരുത്തും എണ്ണിയാലൊടുങ്ങാത്ത ഇടത്തോടുകളും , കെട്ടുവള്ളവും ,ഗ്രാമീണതയും കൂടിച്ചേര്‍ന്ന മണ്‍റോ തുരുത്തിന്റെ സൗന്ദര്യമാണ് കണ്‍മുന്നില്‍ നിറയെ .കാഴ്ചക്കാര്‍ക്ക് കൈതോടുകളിലൂടെ കൊതുമ്പു വള്ളത്തിലും, വലിയ കടത്ത് വള്ളങ്ങളിലും ചെറിയ ബോട്ടുകളിലുമായി തുരുത്തിന്റെ ഉള്‍ക്കാഴ്ചകളിലൂടെ യാത്ര പോകുമ്പോള്‍ കിട്ടുന്ന സുഖമുണ്ടല്ലോ എനിക്ക് പറയാന്‍ വയ്യ നിങ്ങള്‍ ഓരോ യാത്രികരും മണ്‍ട്രോയില്‍ വന്ന് അനുഭവിച്ച് അറിയുക . പ്രകൃതി ഒരുക്കിയ പച്ചപ്പിന്റെ പുതുപ്പിനുള്ളില്‍ തുരുത്തുകളില്‍ സ്വപ്നത്തില്‍ എന്ന പോലെ നമ്മള്‍ യാത്രികര്‍ക്ക് ഇവിടെ ഒഴുകി നടക്കാം .ഈ യാത്രകളിലൂടെ തുരുത്തിനെ കൂടുതല്‍ കാണുവാനും അറിയുവാനും സാധിക്കും എന്നത് നൂറ് ശതമാനം ഞാന്‍ ഉറപ്പ് നല്‍ക്കുന്നു .

കൈത്തോടുകളില്‍ വെള്ളം കുറവായതിനാല്‍ വള്ളം ഊന്നാന്‍ വള്ളത്തിന്റെ ക്യാപ്റ്റന്‍ ശ്രീ സുദര്‍ശനന്‍ ചേട്ടന്‍ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നത് പെട്ടെന്നാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത് അദേഹം തന്റെ ജോലി പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെയും മനസ്സോടു കൂടിയാണ് ചെയ്യുന്നത് . സുദര്‍ശനന്‍ ചേട്ടന്റെ തോണി തുഴയലിന് പെട്ടെന്ന് വേഗത അല്പം കൂടി ഒപ്പം ചുണ്ടില്‍ ചേര്‍ത്തൊരു വള്ളപ്പാട്ടും ഒന്നു കൂടി ഞങ്ങളുടെ യാത്രയെ മനോഹരമാക്കി മാറ്റി .ചെറു കൈതോടുകള്‍ വഴി ഉള്ള യാത്രകള്‍ നീളുന്നത് കണ്ണിനു കുളിര്‍മ നല്‍ക്കുന്ന കാഴ്ചകളിലേക്ക് ആണ്. ചുറ്റും തെങ്ങിന്‍ തോപ്പുകള്‍ , ചെമ്മീന്‍ കെട്ടുകള്‍ ,അങ്ങനെ കാഴ്ചകള്‍ നീളുകയാണ് .

ഇടക്ക് കൈതോടുകള്‍ക്ക് കുറുകെ ചെറിയ പാലങ്ങള്‍ കാണാം. അപ്പോള്‍ വള്ളതോട് ചേര്‍ന്ന് കുനിഞ്ഞു ഇരുന്നില്ലങ്കില്‍ തല പാലത്തില്‍ ഇടിക്കും. അങ്ങനെ കഥ പറയുന്ന കൈത്തോടുകളും ചെമ്മീന്‍ കെട്ടുകളും കടന്ന് മണക്കടവ് ഭാഗത്തേക്ക് തോണിയിലെ യാത്ര എത്തി ചേര്‍ന്നിരിക്കുന്നു .പണ്ടുകാലത്ത് കയറും കയറുല്‍പന്നങ്ങളും ധാരാളമായി ഉണ്ടാക്കിയിരുന്ന സ്ഥലമായിരുന്നു അത്ര മണ്‍റോ തുരുത്ത് എന്ന് സുദര്‍ശനന്‍ ചേട്ടന്‍ പറയാന്‍ തുടങ്ങി കയറിന്റെ പേരില്‍ ഗ്രാമത്തിന്റെ ഖ്യാതി കടലും കടന്നും പോയി അത്ര . പക്ഷേ അന്ന് സജീവമായിരുന്ന കയര്‍ സഹകരണസംഘങ്ങള്‍ സാമ്പത്തിക നഷ്ടം കാരണം അസ്തമിച്ചപ്പോള്‍ മണ്‍ട്രോയുടെ കയര്‍ ചരിത്രം ഇപ്പോള്‍ മണ്ണോടു ചേര്‍ന്നിരിക്കുന്ന അവസ്ഥയാണത്ര . ഇനി വലിയ വള്ളത്തില്‍ കയറി യാത്രികരെ നമുക്ക് കല്ലടയാറിലൂടെ തുഴഞ്ഞ് അഷ്ടമുടി കായലിലേക്ക് പോകാം, നമ്മുക്ക് ഈ തോണി യാത്രയില്‍ ആദ്യമായി കിട്ടുന്ന കാഴ്ച കായലിനു നടുവില്‍ കണ്ടല്‍ക്കാടുകളുടെ ഒരു കൂട്ടം കാഴ്ചയാണ് യാത്രികര്‍ക്ക് കിട്ടുന്ന ആദ്യ കാഴ്ച .

ഇവിടെ എന്ത് അത്ഭുതമായ ദ്യശ്യഭംഗിയാണ് പ്രകൃതിയും , കായലും ഒരുക്കിയിരിക്കുന്നത് . പക്ഷേ അഷ്ടമുടി കായലിലെ വേലിയേറ്റവും വേലിയിറക്കവും മണ്‍ട്രോ നിവാസികളുടെ ജീവിതത്തിന്റെ ഭാഗമാണത്രേ , പല വീടുകളിലും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം നിറയും. മണ്‍ട്രോയിലെ പല തുരുത്തുകളും ഇപ്പോള്‍ വാസയോഗ്യം അല്ലാതായിരിക്കുന്നതായി നമ്മുക്ക് ഈ യാത്രയില്‍ കാണാവുന്നതാണ് . പല തുരുത്തുകളും ഇപ്പോള്‍ ഒരു ജലസമാധിയുടെ വക്കിലാണ് എന്ന് വേണമെങ്കിലും അനുമാനിക്കാം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്വദേശികളും വിദേശികളുമടക്കം ധാരാളം യാത്രികരാണ് മണ്‍ട്രോതുരത്ത് ദ്വീപ് സമൂഹം ആസ്വദിക്കാന്‍ ദിനം പ്രതി എത്തുന്നത് .

വെഡിങ്ങ് ഫോട്ടോഗ്രാഫിയുടെയും സിനിമാ ചിത്രീകരണങ്ങളുടെയും ഈറ്റല്ലം എന്ന് വേണമെങ്കില്‍ മണ്‍ട്രോതുരത്തിനെ ഇപ്പോള്‍ വിശേഷിപ്പിക്കാം. പേഴും തുരുത്തില്‍ യാത്ര അവസാനിക്കുമ്പോള്‍ കായലോളങ്ങളില്‍ അസ്തമയചുവപ്പ് പടര്‍ത്തി സൂര്യന്‍ യാത്രികരോട് യാത്രപറയാനൊരുങ്ങി നില്‍ക്കുമ്പോള്‍ . ദൂരെ ഇടത്തോടുകളിലെവിടെ നിന്നോ ഓളത്തിനൊപ്പം താളം പിടിക്കുന്ന നാടന്‍പാട്ട് കേള്‍ക്കാം. ഇടിയക്കടവ് പാലം കടന്ന് തുരുത്തിന് പുറത്തേക്ക് യാത്രികന്‍ യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ വീണ്ടും മണ്‍ട്രോ തുരത്ത് മണ്ണിനോട് ഒരു പ്രണയം പെട്ടെന്ന് പൊട്ടി മുളച്ചു . അസ്തമയ സൂര്യന്‍ കാണാമറയത്ത് എവിടെയോ പോയി ഒളിച്ചു. യാത്ര എന്ന പ്രണയിനിയെ ഞാന്‍ മണ്‍ട്രോ തുരത്തിലും കണ്ടില്ല , എന്റെ പ്രണയം പറയാനായി വീണ്ടും യാത്രികനായ ഞാന്‍ മണ്‍ട്രോയിലേക്ക് വരും. ഈ യാത്ര ശുഭം .

ഈ യാത്രയില്‍ എടുത്ത് പറയേണ്ട ചില കാര്യങ്ങളില്‍ ഒന്നാണ് മണ്‍ട്രോതുരത്തിലെ , കാഴ്ചകള്‍ അത് പോലെ തന്നെ , രണ്ട് ഇവിടുത്തെ ഗ്രാമത്തിലെ നാടന്‍ വിഭവങ്ങള്‍ യാത്രികനായ എന്റെ നാവിനെ വല്ലാതെ പരവേശം കൊള്ളിച്ചു. മൂന്ന് വള്ളക്കാരന്‍ സജീവ് ചേട്ടന്റെ പുതിയ തോണിയുടെ നിര്‍മ്മാണം ഞാന്‍ ആദ്യമായാണ് ഒരു പുതിയ വള്ളം നിര്‍മ്മിച്ചിരിക്കുന്നത് കാണുന്നത്. ഈ യാത്ര ഒരു പാട് യാത്ര അനുഭവ സമ്പത്ത് നല്കിയ ഒരു യാത്ര തന്നെയാണ് . ?? മണ്‍ട്രോതുരത്തില്‍ എത്തിച്ചേരാന്‍ ??കൊല്ലത്തു നിന്നും റോഡ്മാര്‍ഗം മണ്‍ട്രോയില്‍ എത്താം, യാത്രികരെ ഹോം സ്റ്റേ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. യാത്രികരെ മണ്‍ട്രോ തുരത്ത് സന്ദര്‍ശനം ഉടനെ ചെയ്യുക . മണ്‍ട്രോതുരത്തിലെ ചിത്രങ്ങളും വീഡിയോകളും ചുവടെ ചേര്‍ക്കുന്നു .

COMMENTS

WORDPRESS: 1
  • comment-avatar
    Libas 7 years

    Awesome writing……

  • DISQUS: 0